തിരുവനന്തപുരം: കല്ലമ്പലത്ത് സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം സ്വദേശി പ്രദീപ് (23) ആണ് അറസ്റ്റിലായത്. കല്ലമ്പലത്തിന് സമീപം നാവായിക്കുളത്ത് 9ന് രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സ്ത്രീയുടെ മകനുമായി രാത്രി വൈകിയും മദ്യപിച്ച പ്രദീപ്, മകനെ അയാളുടെ ഭാര്യ വീട്ടിൽ കൊണ്ടുചെന്നാക്കിയ ശേഷം സ്ത്രീയുടെ നാവായിക്കുളത്തെ വീട്ടിലെത്തി. സ്ത്രീയെ വാതിലിൽ തട്ടിവിളിച്ച ഇയാൾ മകൻ മദ്യപിച്ച് ബോധമില്ലാതെ തൊട്ടടുത്ത റബ്ബർ പുരയുടെ സമീപം കിടക്കുന്നതായി അറിയിച്ചു. തുടർന്ന് ഇവരെ വിളിച്ചിറക്കി മകന്റെ സമീപത്തേക്കെന്ന വ്യാജേന റബ്ബർ പുരയിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ചപ്പോൾ പ്രദീപ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് സ്വന്തം വീട്ടിലെത്തി. സ്ത്രീ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പ്രജീപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫിറോസിന്റെ നേതൃത്വത്തിൽ എസ്. ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ് .ഐ അനിൽകുമാർ, എ.എസ്.ഐ സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിമോൻ. ആർ, സിവിൽ പൊലീസ് ഓഫീസർ മാരായ വിനോദ് കുമാർ, സന്തോഷ് കുമാർ, കവിത, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |