പി.പി.കിറ്റ് ധരിച്ചെത്തിയും മോഷണം
തൃശൂർ: ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം കവർച്ച സംഘങ്ങൾ വർദ്ധിക്കുന്നു. ഭീതിയോടെ ജനം. അണ്ടത്തോട്, കുന്നംകുളം, വെള്ളാറക്കാട് , മണ്ണുത്തി മേഖലകളിൽ കഴിഞ്ഞ എതാനും ദിവസങ്ങൾക്കുള്ളിൽ നിരവധി മോഷണങ്ങളാണ് നടന്നത്. മുടിക്കോട് ശിവക്ഷേത്രത്തിൽ ഇന്നലെ രാത്രി മോഷണ ശ്രമം നടന്നതാണ് അവസാന സംഭവം. ഇന്ന് രാവിലെയാണ് കവർച്ച ശ്രമം പുറത്തറിഞ്ഞത്. ക്ഷേത്രത്തിന്റെ വതിലിന്റെയും വഴിപാട് കൗണ്ടറിന്റെയും പൂട്ടുകൾ തകർത്ത നിലയിൽ കണ്ടെത്തി. പണം നഷ്ടപ്പെട്ടിട്ടില്ല. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കഴിഞ്ഞ ആഴ്ച്ച കാളത്തോട് പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു. ഇതിനെ പ്രതിയെ കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ലോക്ഡൗൺ കാലത്ത് മോഷണവും മറ്റ് കുറ്റകൃത്യങ്ങളും കുറവായിരുന്നെങ്കിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വീണ്ടും കവർച്ച സംഘങ്ങളും മറ്റും പെരുകുകയാണ്. ഇന്നലെ അണ്ടത്തോട് പട്ടാപകൽ വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് രണ്ടര പവൻ സ്വർണ്ണം കവർച്ച ചെയ്തിരുന്നു. അന്യസംസ്ഥാനക്കാരിയായ യുവതിയാണ് മോഷണത്തിന് പിന്നില്ലെന്നാണ് സംശയം. വടക്കേക്കാട് പൊലീസ് അന്വേഷണം തുടങ്ങി. കുന്നംകുളം നഗരത്തിലും മോഷ്ടാക്കളുടെ ശല്യം വർദ്ധിച്ചതായി പരാതിയുണ്ട്. ഇന്നലെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പോഴ്സ് ആന്റ് ഫിറ്റ്നസ് സ്ഥാപനം കുത്തി തുറന്ന് കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 6100 കവർച്ച ചെയ്തു. തൊട്ടടുത്തുള്ള സ്റ്റേഷനറി കടയുടെ പൂട്ട് തകർക്കാൻ ശ്രമം നടത്തിയെങ്കിലും തുറക്കാൻ സാധിച്ചില്ല. ബുധനാഴ്ച്ച മരത്തംക്കോട്, വെള്ളറക്കാട് മേഖലകളിൽ മൂന്നു സ്ഥാപനങ്ങൾ പി.പി.കിറ്റ് ധരിച്ചെത്തിയ സംഘം ഷട്ടർ തകർത്ത് മോഷണം നടത്തിയിരുന്നു. കുന്നംകുളം മേഖലയിൽ
നഗരത്തിൽ വഴിവിളക്കുകൾ മിഴിയടച്ചതോടെ മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളമായതെന്ന ആക്ഷേപം ഉയരുന്നുണ്ട്. പഴയ ബസ് സ്റ്റാൻഡിലും പരിസരത്തും വെളിച്ചമില്ലാത്തത് രാത്രി യാത്രക്കായി വരുന്നവർക്കും ഭീഷണിയാണ്. രാത്രി ഒമ്പതോടെ കടകമ്പോള മേഖല അടച്ചുപൂട്ടിയാൽ നഗരം പൂർണമായി ഇരുട്ടിലാകുന്നതാണ് പതിവ്. പുതിയ ബസ് ടെർമിനൽ നിലവിൽ വന്നതോടെയാണ് പ്രധാന ജങ്ഷനും പഴയ ബ സ് സുറാൻഡ് പരിസരവും ഇരുട്ടിലായത്. നിലവിൽ പഴയ സ്റ്റാൻഡിൽ ഉണ്ടായിരുന്ന മിനി മാസറ്റ് ലൈറ്റുകളും നഗരസഭ സ്ഥാപിച്ച ഹാലോജനുകളും പ്രകാശിച്ചിട്ട് ആഴ്ചകളായി. പ്രദേശത്ത് ലഹരി മാഫിയ ശക്തിപ്രാപിക്കുന്നതും ഭീഷണിയായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |