കോട്ടയം: പാമ്പാടിയിൽ പീഡനത്തിനിരയായ പതിനാലുകാരി ഗർഭിണിയാകുകയും ഗർഭസ്ഥശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ അമ്മയുടെ സുഹൃത്തായ മുണ്ടക്കയം ഏന്തയാർ മണൽപാറയിൽ അരുണിനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്. നേരത്തെ മണർകാട് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ഇനി പാമ്പാടിയിലേയ്ക്കു മാറ്റും.
മൊബൈൽ ഫോൺ വഴിയാണ് പ്രതി പെൺകുട്ടിയുടെ മാതാവിനെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഒരു വർഷം മുൻപ് വീട്ടിലെത്തി താമസമാരംഭിച്ചു. ഇതിനിടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച്പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ നാലര മാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചതോടെയാണ് പീഡന വിവരം പുറത്തായത്.
കരകൗശല വസ്തുക്കൾ വിൽക്കുകയായിരുന്ന തന്നെ അവ വാങ്ങാനെന്ന പേരിൽ ഒരാൾ കാറിൽ കയറ്റി ജ്യൂസ് നൽകി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി ആദ്യം പൊലീസിന് നൽകിയ മൊഴി. മൊഴിയിൽ പരാമർശിക്കുന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് അമ്മയുടെ സുഹൃത്തിലേക്കെത്തിയത്. പീഡിപ്പിച്ചിരുന്ന വിവരം അമ്മയ്ക്കും അറിയാമായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. അതു തെളിഞ്ഞാൽ അമ്മയും പ്രതിയാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |