മാവേലിക്കര: വ്യാജവാറ്റ് കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 240 ലിറ്റർ കോടയും 5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി. മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ.ജയരാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഈരേഴ തെക്ക് പ്ലാപ്പള്ളിയിൽ താമസക്കുന്ന ഷിബുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കോടയും ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്. 250 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് വീപ്പയിൽ കോടയും 5 ലിറ്റർ കൊള്ളുന്ന കന്നാസിൽ ചാരായവും അലൂമിനിയം ചരുവം, കലം, ഇല്ലിച്ചട്ടി, ബക്കറ്റ് എന്നിവയും പിടിച്ചെടുത്തു. വിൽപ്പനക്കാരനായ ഷിബുവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റിവ് ഓഫീസർമാരായ ജോഷി ജോൺ, എസ്.ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.അനിൽകുമാർ, ടി.കെ.രതീഷ്, കെ.ബിജു, ജോഷി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |