തണ്ണിത്തോട്: ഫേസ് ബുക്കിലൂടെയുള്ള പ്രണയത്തെ തുടർന്ന് പതിനേഴുകാരിയുമായി മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് താമരശേരി പുതുപ്പാടി കൈതപ്പൊയിൽ ലിടുക്കിൽ വീട്ടിൽ സെയ്തലവിയുടെ മകൻ ഫസലുദീൻ ( 33 ) ആണ് പിടിയിലായത്. തണ്ണിത്തോട് സ്വദേശിയായ പതിനേഴുകാരിയുമായാണ് ഇയാൾ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടത് . കഴിഞ്ഞ 10 ന് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പത്തനംതിട്ടയിലെത്തിയ പെൺകുട്ടി ഇയാൾക്കൊപ്പം പോയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇന്നലെ കോഴിക്കോട്ടുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു. തണ്ണിത്തോട് സി.ഐ. കെ. മനോജ്കുമാർ, എസ്.ഐ. സി.എസ്. മനോജ്, എ.എസ്.ഐ മാരായ ബിജു, അഭിലാഷ്, സി.പി. ഒ. സുമേഷ്, വനിതാ സി.പി.ഒ സുഭദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |