വൈക്കം : വെച്ചൂർ - ഇടയാഴം - കല്ലറ റോഡിലെ തോട്ടാപള്ളി വല്യാറ വളവിൽ സംഗീത സംവിധായകൻ ജയ്സൺ ജെ.നായരെ ആക്രമിക്കുകയും വാൾ വീശി അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. വെച്ചൂർ മുച്ചൂർകാവ് സ്വദേശി അർജുൻ (18) ആണ് അറസ്റ്റിലായത്. സറ്റേഷനിലെത്തിയ ജയ്സൻ ജെ.നായർ പ്രതിയെ തിരിച്ചറിഞ്ഞു. ജയ്സണോട് പണം ആവശ്യപ്പെട്ടയാളെയും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനേയുമാണ് ഇനി പിടികൂടാനുള്ളത്. ഒന്നര വർഷം മുമ്പ് ഒരു അടിപിടി കേസുമായി ബന്ധപ്പെട്ട് അർജുൻ പിടിയിലായെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കാതെ ഗുണദോഷിച്ചു വിട്ടയക്കുയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ ജനജീവിതത്തിന് ഭീഷണിയായി മാറിയ ക്രിമിനൽ സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ജനകീയാവശ്യത്തെ തുടർന്ന് വൈക്കം ഡിവൈ.എസ്.പി എ.ജെതോമസ് പ്രത്യേക സ്ക്വാഡ് രൂപികരിച്ചാണ് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയത്. വൈക്കം സി.ഐ ഷിഹാബുദ്ദീൻ, എസ്.ഐ അജ്മൽഹുസൈൻ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രിൻസ്, സെയ്ഫുദ്ദീൻ തുടങ്ങിയവർ ചേർന്നാണ് വീടിനു സമീപത്ത് നിന്ന് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |