വാടാനപ്പിള്ളി: തൃത്തല്ലൂരിൽ അനധികൃത മദ്യവിൽപ്പന നടത്തിയിരുന്ന മദ്ധ്യവയസ്കൻ എക്സൈസിന്റെ പിടിയിൽ. തൃത്തല്ലൂർ എരണേഴത്ത് വീട്ടിൽ ഷൈജനാണ് (ഷാജി 55) അറസ്റ്റിലായത്. 60 കുപ്പികളിലായി അര ലിറ്റർ വീതമുള്ള 30 ലിറ്റർ മദ്യം ഇയാളിൽ നിന്നും പിടിച്ചെടുത്തു. ബിവറേജിൽ നിന്നും വാങ്ങി അവധി ദിവസങ്ങളിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയാണ് രീതി. സമാനമായ കേസിൽ നേരത്തേ 2 തവണ ഇയാൾ പിടിയിലായിട്ടുണ്ട്. വാടാനപ്പിള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ജയപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ പി.ബി ദക്ഷിണാമൂർത്തിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ടി.ആർ സുനിൽ, വിനോജ് പി.എ, സിവിൽ എക്സൈസ് ഓഫീസർമാരായ ജെയ്സൺ പി. ദേവസി, കലാദാസ് സി.ഡി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നീതു കെ.എൻ, ബിജി പി.എ, ഡ്രൈവർ രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |