കിഴക്കമ്പലം: മോഷണ വസ്തുക്കളുമായി പാഞ്ഞ കാർ പൊലീസ് പിന്തുടർന്നപ്പോൾ ഉപേക്ഷിച്ച് മോഷ്ടാവ് മുങ്ങി. കാറും വസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷ്ടാവിനെ തിരയുകയാണ്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. തടിയിട്ടപറമ്പ് പൊലീസ് സംഘം മലയിടംതുരുത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ നിർത്താതെ പോയ കാറിനെ പിന്തുടർന്ന പൊലീസ് വാഹനത്തിനു പിടികൊടുക്കാതെ കിലോമീറ്ററോളം ഇടവഴികളിലൂടെ പാഞ്ഞ കാർ ഊരക്കാട് യാക്കോബായ പള്ളിക്കു സമീപത്തെ മൂശാപ്പിള്ളി റോഡിലെത്തി വഴിമുട്ടി നിന്നു. തൊട്ടുപിന്നിലെത്തിയ പൊലീസ് ജീപ്പ് കാറിന്റെ ഡോറിൽ ഇടിച്ചു നിർത്തുന്നതിനിടെ മോഷ്ടാവ് ഉടുതുണി അഴിച്ചിട്ട് കാറിൽ നിന്നിറങ്ങി ഓടി മറഞ്ഞു. പിന്നാലെ പൊലീസും ഓടിയെങ്കിലും പിടികൂടാനായില്ല. കാറിനുള്ളിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു. കാർ ഫൈസൽ നെല്ലിക്കുഴി എന്നയാളുടെതാണ്. എസ്എച്ച്.ഒ സുരേഷ് കുമാർ, എസ്.ഐ മാരായ സുബൈർ,എൽദോ, റെജി, എസ്.പി.ഒ മാരായ ഷമീർ, അൻസാർ, ഷിഹാബ് എന്നിവരാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |