കൊല്ലം: പേരൂരിൽ ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പിടിയിലായ ശക്തികുളങ്ങര കിഴക്കേവിട്ടിൽ വിജയകുമാറിനെ വൈകാതെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കിളികൊല്ലൂർ പൊലീസ് പറഞ്ഞു. 20ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രതിയുടെ അമ്മയ്ക്ക് വിളമ്പിയ ഭക്ഷണം കുറഞ്ഞുപോയെന്ന് പറഞ്ഞാണ് വിജയകുമാർ ഭാര്യ റാണിയെ വെട്ടിയത്. തടയാൻ ശ്രമിച്ച മക്കളെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം നടന്നത് വിജയകുമാർ വാടകയ്ക്ക് താമസിക്കുന്ന പേരൂർ പണ്ടാരക്കുളത്തിന് സമീപം കുറ്റിയിൽ മേലതിൽ വീട്ടിൽ വച്ചാണെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ കുറ്റിയിൽ മേലതിൽ വീട് തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും സംഭവം നടന്നത് തൊട്ടടുത്തുള്ള മറ്റൊരു വീട്ടിൽ വച്ചാണെന്നുമാണ് പണ്ടാരക്കുളം സ്വദേശി ഷിജു പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |