കാട്ടാക്കട: കാട്ടാക്കട മുത്താരമ്മൻ ക്ഷേത്രത്തിലെ പ്രധാന ഗേറ്റിന് മുന്നിലെ കാണിക്ക കുടം കവർന്നു. രണ്ടായിരത്തി അഞ്ഞൂറോളം രൂപ മോഷ്ടാവ് കൊണ്ടു പോയതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ചൊവാഴ്ച വൈകിട്ട് നിത്യ പൂജയ്ക്കായി ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരിയാണ് ക്ഷേത്രത്തിലെ പ്രധാന വാതിലുൾപ്പടെ മൂന്ന് വാതിലുകളിൽ ഇടതുവശത്തെ വാതിൽ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്.
ഓടാമ്പൽ തെറ്റായി ഇരിക്കുന്നതും പൂട്ട് കാണാതിരുന്നതിനെ തുടർന്നുമുള്ള അന്വേഷണത്തിലാണ് കള്ളൻ കയറിയതായി മനസിലാക്കുന്നത്.
ക്ഷേത്രത്തിനുള്ളിലെ മരച്ചുവട്ടിൽ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് ക്ഷേത്രഭാരവാഹികളെയും പൂജാരിയെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിലെ രസീത് കൗണ്ടറിലും മറ്റും കള്ളൻ കയറിയിട്ടുണ്ടെങ്കിലും മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. ചൊവാഴ്ച പുലർച്ചെയാകാം മോഷണമെന്നാണ് നിഗമനം. ക്ഷേത്ര ഭാരവാഹികൾ വൈകിട്ടോടെ കാട്ടാക്കട പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |