കോട്ടയം: പ്രമുഖ കമ്പനികളുടെ പേരിൽ വ്യാജമായി ബീഡി നിർമ്മിച്ച് പാക്ക് ചെയ്ത് വിറ്റ സംഭവത്തിന് പിന്നാലെ ഈരാറ്റുപേട്ടയിൽ 11 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഈരാറ്റുപേട്ട സി.ഐ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടയ്ക്കൽ സ്വദേശി അമ്പഴത്തിനാൽ നവാസിന്റെ കെട്ടിടത്തിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡി.ശില്പക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
മാർക്കറ്റ് റോഡിന് സമീപമുള്ള ഈ കെട്ടിടം പൂട്ടിയിട്ടിരിക്കയായിരുന്നു. മ്പഴത്തിനാൽ സക്കീർ എന്നയാളാണ് കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നത്. 18,000പാക്കറ്റ് ഹാൻസ്, 900 പായ്ക്കറ്റ് കൂൾ, 2626 പാക്കറ്റ് ഗണേഷ് എന്നിവയാണ് കണ്ടെടുത്തത്. എസ്.ഐ. എം. എച്ച്. അനുരാജ്. എസ്.ഐ.തോമസ് സേവ്യർ, പൊലീസുകാരായ നിത്യ, ജോസിമോൾ, കിരൺ, നർക്കോട്ടിക് സെൽ അംഗങ്ങളായ ശ്രീജിത്ത്, ഷെമീർ, അജയകുമാർ, എസ്.ഐ.കിരൺ, തോമസ് സെബാസ്റ്റ്യൻ എന്നിവർ ചേർന്നായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |