വെഞ്ഞാറമൂട്: വൃദ്ധയുടെ രണ്ടുപവന്റെ മാല തട്ടിയെടുത്ത യുവാവിനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റുചെയ്‌തു. കുണ്ടറ പരുത്തൻപാറ കിഴക്കേമുകളിൽ വീട്ടിൽ രാജീവാണ് (38) പിടിയിലായത്. വെഞ്ഞാറമൂടിനു സമീപം മാരിയം അഷ്ടമിയിൽ ഭഗവതിയുടെ (75) മാലയാണ് ഇയാൾ തട്ടിയെടുത്തത്.
ബുധനാഴ്ച രാവിലെ 10.30ന് വെഞ്ഞാറമൂട് ജംഗ്ഷനിലായിരുന്നു സംഭവം. മെഡിക്കൽ ലാബിൽ പരിശോധനയ്ക്കെത്തിയ ഭഗവതി വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്ത് നിൽക്കുന്നതിനിടെ ജൂവലറിയിൽ നിന്നാണെന്നും മാല വാങ്ങിയപ്പോൾ നൽകിയ ബില്ലുകളുടെ നമ്പറുകൾ നറുക്കിട്ടപ്പോൾ നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടന്നും ഇയാൾ അറിയിച്ചു. ഇതിനുശേഷം നമ്പർ നോക്കാൻ മാല ഊരി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് മാല ഊരി നൽകിയപ്പോൾ യുവാവ് മാലയുമായി രക്ഷപ്പെടുകയായിരുന്നു.
ഭഗവതി വഹളം വച്ചപ്പോൾ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി യുവാവിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് സമീപത്തെ കടകളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വെഞ്ഞാറമൂട് സി.ഐ സൈജുനാഥ്, എസ്.ഐ ശ്യാമകുമാരി, ഗ്രേഡ് എ.എസ്.ഐ സുധീർ ഖാൻ, സി.പി.ഒമാരായ ഷിബു, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |