നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 1.200 കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കീളിയോട് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം ബ്രിട്ടോ ലാലാണ് (35) പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. കഞ്ചാവ് മൊത്ത കച്ചവടക്കാരനായ ഇയാൾ തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ച് വാട്ട്സ്ആപ്പ് വഴി ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു രീതി. എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പ്രേമചന്ദ്രൻ നായർ, പത്മകുമാർ, ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രസന്നൻ, അനീഷ്, സതീഷ് കുമാർ, ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. പത്തോളം കേസുകളിൽ പ്രതിയായ ഇയാൾ കഞ്ചാവ് കേസിൽപ്പെട്ട് ആന്ധ്രയിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |