കോട്ടയം: യുവതിയെ ഭീഷണിപ്പെടുത്തി ഏഴ് വർഷം തുടർച്ചയായി പീഡിപ്പിച്ച ഫോട്ടോഗ്രാഫർ അറസ്റ്റിൽ. പുതുപ്പള്ളി എരമല്ലൂർ കുന്നുംപുറത്ത് ജെലീഷ് ജനാർദ്ദന(32)നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ റിജോ പി.ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ പ്രതി മയക്കുമരുന്ന് കലർത്തിയ മുന്തിരി ജ്യൂസ് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഏഴ് വർഷം മുമ്പാണ് ആദ്യമായി പീഡനത്തിനിരയാക്കിയത്. പെൺകുട്ടി അറിയാതെ അന്ന് പീഡനരംഗം കാമറയിൽ പകർത്തിയ പ്രതി പീന്നീട് ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |