ആലുവ: സ്വകാര്യ ബസിൽ മെഡിക്കൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ പോത്ത് കച്ചവടക്കാരൻ പിടിയിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുഖ് മാൻ സൈനുദ്ദീൻ (36) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ആലുവ - കാലടി റൂട്ടിലോടുന്ന ബസിലായിരുന്നു അതിക്രമം. വിദ്യാർത്ഥിനിയുടെ പിൻസീറ്റിൽ ഇരുന്ന പ്രതി മുൻ സീറ്റിന്റെ വലത് സൈഡിലൂടെ കൈ കടത്തി ശരീരത്തിൽ പിടിച്ചെന്നാണ് പരാതി. തുടർന്ന് ഇയാൾ ദേശം സ്റ്റോപ്പിൽ ഇറങ്ങി. വിദ്യാർത്ഥിനി വീട്ടിലെത്തി സഹോദരനെ വിവരമറിയിച്ചു. പരാതി ലഭിച്ചതു പ്രകാരം പ്രതി ഇറങ്ങിയ സ്ഥലത്തെ സി.സി ടി.വി കാമറ പൊലീസ് പരിശോധിച്ചപ്പോൾ എയർപോർട്ടിലേക്കുള്ള കാറിൽ കയറി പോയതായി കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. എസ്.ഐമാരായ സന്തോഷ് കുമാർ, ആർ. വിനോദ്, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്ണൻ, സി.പി.ഒ മാഹിൻ ഷാ അബൂബക്കർ എന്നിവർ ചേർന്ന് ആലുവ മാർക്കറ്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |