കാസർകോട്: മലേഷ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയുടെ പേരിൽ പണം തട്ടുന്ന സംഘങ്ങൾ വ്യാപകമെന്ന് ആരോപണം. ജില്ലയുടെ മലയോര മേഖലയിൽ നിരവധി പേർ കബളിപ്പിക്കപ്പെട്ടതായി വിവരം പുറത്തുവന്നു. അതേസമയം പൊലീസിൽ പരാതി നൽകാൻ ആരും മുന്നോട്ട് വന്നിട്ടില്ല. മലേഷ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്യൂ നെറ്റ് മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയുടെ മൊബൈൽ ആപ്പായ ട്രിപ്പ് സേവറിന്റെ പേരിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി യുവതീ യുവാക്കളിൽ നിന്നും ലക്ഷങ്ങൾ സംഘടിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കളടക്കം തട്ടിപ്പിനിരയായതായി വിവരം ലഭിക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ക്യൂ നെറ്റ് കമ്പനിക്കെതിരെ പരാതി ഉയർന്നുതുടങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ ഉൾപ്പടെ വിവിധ ജില്ലകളിൽ പൊലീസ് കേസെടുത്തിരിക്കുകയാണ്. ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴി സ്വദേശിയായ ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന യുവാവ് നിരവധി ആളുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപ വാങ്ങിയതായി പരാതി ഉയർന്നിട്ടുണ്ട്. വഞ്ചിക്കപ്പെട്ടവരിൽ യുവാവിന്റെ ബന്ധുക്കളും ഉണ്ടത്രെ. ബേക്കൽ, ബന്തടുക്ക, പടുപ്പ്, കുറ്റിക്കോൽ, ബേഡകം ഭാഗങ്ങളിലെ നിരവധി പേരുടെ പണം നഷ്ടമായിട്ടുണ്ട്. ആഢംബര കാറിൽ ചുറ്റിക്കറങ്ങുന്ന കുണ്ടംകുഴിയിലെ യുവാവ് കമ്പനിയുടെ ഏജന്റാണെന്നാണ് വിവരം.
കുവൈത്തിലെ സ്വകാര്യ പണമിടപാട് കമ്പനിയിൽ നിന്ന് സുഹൃത്തുക്കളുടെ ജാമ്യത്തിൽ വായ്പയെടുത്താണ് കമ്പനിയിൽ നാല് ലക്ഷം രൂപ നിക്ഷേപിച്ചത്. പണം നഷ്ടപ്പെട്ടതോടെ ഗൾഫ് പണമിടപാട് കമ്പനിയുടെ പലിശ കുരുക്കിൽ അകപ്പെട്ടു. ഉള്ളതെല്ലാം വിറ്റുപെറുക്കി ആറു ലക്ഷത്തോളം രൂപയടച്ചു. ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു പണം വാങ്ങിയ സംഘം പ്രവാസികൾക്കൊന്നും യാതൊരു രേഖയും നൽകാതെയാണ് കബളിപ്പിക്കുന്നത്.
സുനിൽകുമാറിന് നഷ്ടമായത് മരുഭൂമിയിൽ കഷ്ടപ്പെട്ടുണ്ടാക്കിയ ലക്ഷങ്ങൾ
ബേക്കൽ പൊടിപ്പള്ളത്തെ പി.സി സുനിൽകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |