കരുനാഗപ്പള്ളി: എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി.പ്രസന്നന്റെ നിർദേശാനുസരണം പ്രിവന്റീവ് ഓഫീസർ പി.എൽ.വിജിലാലിന്റെ നേതൃത്വത്തിലുള്ള സംഘം തഴവ ഭാഗത്ത് നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായവും 390 ലിറ്റർ കോടയും പിടികൂടി. തഴവ പുതുക്കാട് തറയിൽ മനോജിന്റെ (( 40 ) വീടിനോട് ചേർന്നുള്ള കോമ്പൗണ്ടിൽ നിന്ന് 5 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും കണ്ടെടുത്തു. തഴവ പോണാൽ കിഴക്കതിൽ അനിൽ കുമാർ (50) വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അടുക്കളയിൽ നിന്ന് 5 ലിറ്റർ ചാരായവും 240 ലിറ്റർ കോടയും 50 ലിറ്റർ സ്പെന്റ് വാഷും കണ്ടെടുത്തു . മനോജിന്റെയും അനിൽകുമാറിന്റെയും പേരിൽ കേസെടുത്തു. സ്ഥലത്തില്ലാതിരുന്ന പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ ശ്രമം തുടങ്ങി. ചവറ തെക്കും ഭാഗം പനയ്ക്ക്റ്റോടിൽ ക്ഷേത്രത്തിന് സമീപം ചായക്കടയ്ക്കുള്ളിൽ വച്ച് മദ്യ വില്പന നടത്തുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട് മദ്യം ചായ തട്ടിൽ ഒഴിച്ച് നശിപ്പിക്കാൻ ശ്രമിച്ച തെക്കും ഭാഗം മുറിയിൽ രമ്യാലയം വീട്ടിൽ രാധാകൃഷ്ണപിള്ളയെ (55 ) ബല പ്രയോഗത്തിലൂടെ പിടികൂടി റിമാൻഡ് ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. വി. എബിമോൻ, വൈ. സജികുമാർ , സിവിൽ എക്സൈസ് ഓഫീസർ മാരായ എസ് .കിഷോർ, സന്തോഷ്, ബി. ഹരികൃഷ്ണൻ, സീനിയർ ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |