തിരുവനന്തപുരം: മെഡിക്കൽ കോളേജ് വാർഡിൽ ഉള്ളൂർ - ആക്കുളം റോഡിൽ കാട്ടിൽ ലെയിനിന് സമീപം പൊതുനിരത്തിൽ മെഡിക്കൽ വേസ്റ്റ് അടക്കം നിക്ഷേപിച്ച വ്യക്തിക്ക് പിഴ ചുമത്തി. മെഡിക്കൽ കോളേജ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടറാണ് തെന്നൂർ സ്വദേശി ജോജിക്ക് 25,000 രൂപ പിഴ ചുമത്തിയത്.
വീടുകളിൽ പോയി കൊവിഡ് ടെസ്റ്റ് അടക്കം ചെയ്തതിന്റെ പി.പി.ഇ കിറ്റുകൾ, മാസ്കുകൾ, കൈയുറകൾ, സിറിഞ്ചുകൾ, മറ്റ് ബയോ മെഡിക്കൽ മാലിന്യം എന്നിവ ചാക്കിൽ കെട്ടി നിക്ഷേപിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം നിക്ഷേപിച്ച വ്യക്തിയെ കണ്ടെത്തിയത്. റോഡിൽ മാലിന്യം തള്ളിയ അഞ്ചുപേർക്കും പിഴ ചുമത്തി. ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മിനുവിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐമാരായ മുഹമ്മദ് നവാസ്, കീൻ. എസ് പവിത്രൻ എന്നിവരാണ് നടപടിയെടുത്തത്. പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |