തൊടിയൂർ : സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് യുവാവ് അരലക്ഷം രൂപ തട്ടി. തൊടിയൂർ ചെട്ടിയത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമായിരുന്നു സംഭവം. രണ്ടു പവന്റെ മാലയുമായെത്തിയ യുവാവ്, പരമാവധി ലഭിക്കുന്ന തുക ആവശ്യപ്പെട്ടു. സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി 55,000 രൂപ ലഭി ക്കുമെന്ന് അറിയിച്ചു. എന്നാൽ, 50,000 രൂപയേ സ്ഥാപനത്തിൽ ഉണ്ടായിരുന്നുള്ളു. അത് നൽകിയിട്ട് ബാക്കി 5000 രൂ പകൂടി നൽകാമെന്ന് യുവതി അറിയിച്ചു.
ഇതിനിടെ യുവാവിന്റെ ഫോണിൽ വിളിയെത്തി. അത്യാവശ്യമായി നിൽക്കുകയാണെന്നും ബാക്കിത്തുക പിന്നീട് വന്ന് വാങ്ങിക്കൊള്ളാമെന്നും പറഞ്ഞ് യുവാവ് പുറത്തിറങ്ങി. ഇതേസമയം ബൈക്കുമായി എത്തിയ മറ്റൊരു യുവാവ് ഇയാളെയും കയറ്റി സ്ഥലം വിട്ടു. ഇതോടെ ജീവനക്കാരിക്ക് സംശയം തോന്നി.
തുടർന്ന്, മാല വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. യുവാവിന്റെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സി.സി ടി.വിലുണ്ട്. സ്ഥാപന ഉടമ ബിജു കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |