റാന്നി: മന്ദമരുതി വട്ടാർകയത്ത് പട്ടികജാതി കുടുംബങ്ങൾ ജാതി അധിക്ഷേപം നേരിട്ട പ്രശ്നത്തിൽ കേസെടുക്കാൻ നിർദ്ദേശം. സ്ഥലം സന്ദർശിച്ച എസ്.ടി/എസ്. സി ചെയർമാൻ ബി.എസ്.മാവേജിയാണ് സംഭവം ശരിവച്ച് കേസെടുക്കാൻ നിർദ്ദേശിച്ചത്. വട്ടാർകയത്ത് വല്യത്തു വീട്ടിൽ വർഗീസ് നിർദ്ധനരായ എട്ടു കുടുംബങ്ങൾക്ക് സൗജന്യമായി വീടുവെവയ്ക്കാൻ ഭൂമി നൽകിയതോടാണ് സംഭവങ്ങളുടെ തുടക്കം.പട്ടിക ജാതി കുടുംബങ്ങൾ വീടു വച്ചു താമസമാക്കുന്നതിനെ എതിർത്ത് പ്രദേശവാസി വഴി അടച്ചതോടെയാണ് പ്രശ്നമുണ്ടായത്.പൊതുവഴി കെട്ടിയടച്ചതായി ഭൂമി ലഭിച്ചവരും,വഴി വിലകൊടുത്തു വാങ്ങിയതാണെന്ന് പ്രദേശവാസിയും പറഞ്ഞതോടെ തർക്കമാവുകയായിരുന്നു.തുടർന്ന് സംഭവം ജാതി അധിക്ഷേപത്തിലേക്ക് മാറുകയും ഇരുകൂട്ടരും പൊലീസിനെ സമീപിക്കുകയുമായിരുന്നു.പൊലീസ് നടപടി കാര്യക്ഷമമല്ലെന്നു കാട്ടിയാണ് വീടു ലഭിച്ചവർ പട്ടികജാതി,വർഗ കമ്മിഷനെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |