കൊല്ലം: സഹോദരനൊപ്പം ബൈക്കിൽ വന്ന യുവാവിനെ തങ്കശേരി കാവൽ ജംഗ്ഷനു സമീപം തടഞ്ഞ് കുത്തിക്കൊല്ലാൻ
ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. തിരുമുല്ലവാരം ടി.എൻ.ആർ.എ- 88 ജോൺസ് ഡെയിലിൽ സുജോ കെന്നഡിയാണ് (21) പിടിയിലായത്. രാമൻകുളങ്ങര സ്വദേശിയായ തൗഫിക്ക് ആണ് വധശ്രമത്തിന് ഇരയായത്.
കെന്നഡിയും തൗഫീക്കും ചേർന്നു നടത്തിയ റെന്റ് എ കാർ ബിസിനസിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കൊലപാതക ശ്രമമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തൗഫീക്കിനേയും സഹോദരൻ റഫീക്കിനേയും തങ്കശ്ശേരി കാവൽ ജംഗ്ഷനിൽ വച്ച് സുജോയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിറുത്തുകയും പരസ്പരമുണ്ടായ വാക്കേറ്റത്തിനൊടുവിൽ സുജോ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ച അനുജൻ റഫീക്കിനും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ റഫീക്ക് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ബി. ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ജി. ശ്യാംകുമാർ, ആശ, എ.എസ്.ഐമാരായ സിദ്ധിക്ക് ഉൽ അക്ബർ, വിൽസൺ ജോൺസൺ, എസ്.സി.പി.ഒ മുഹമ്മദ് ഷാഫി, സി.പി.ഒ ബാസ്റ്റിൻ, അനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |