കണ്ണിൽ മുളക് സ്പ്രേ അടിച്ചു
കൊച്ചി: അഭിഭാഷക കമ്മിഷന് മുന്നിലിട്ട് വാദിഭാഗം അഭിഭാഷകനെ കൈയ്യേറ്റം ചെയ്ത് വാദിയെ മർദ്ദിച്ച് അവശനാക്കി, കണ്ണിൽ മുളക് സ്പ്രേ അടിച്ചു. സംഭവത്തിൽ കമ്മിഷൻ ജില്ലാ കോടതി ജഡ്ജിക്ക് പരാതി നൽകി. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആലുപ്പുഴ സ്വദേശിയായ വാദി ആശുപത്രിയിൽ ചികിത്സ തേടി. പ്രതിഭാഗം അഭിഭാഷകനടക്കം നാല് പേർക്കെതിരെ മുളവുകാട് പൊലീസ് കേസെടുത്തു.
വല്ലാർപാടം പനമ്പുകാട് പത്തേക്കർ സ്ഥലത്ത് നാല് പേർ ചേർന്ന് ആരംഭിച്ച മത്സ്യക്കൃഷിയിലെ തർക്കത്തെ തുടർന്നുള്ള കേസാണ് സംഘർഷത്തിൽ കലാശിച്ചത്. അഞ്ച് ലക്ഷം രൂപയാണ് ഓരോരുത്തരുടേയും നിക്ഷേപം. സാമ്പത്തിക തർക്കമാണ് കോടതിയിലെത്തിയത്. തുടർന്ന് എറണാകുളം മുൻസിഫ് കോടതി നിയമിച്ച ഏകാംഗ അഭിഭാഷക കമ്മിഷന് മുന്നിലായിരുന്നു സംഘർഷം.
17ന് വൈകിട്ട് മൂന്ന് മണിയോടെ വനിതയായ അഭിഭാഷക കമ്മിഷൻ സ്ഥലത്ത് എത്തിയത്. സംഘർഷത്തിനു പിറ്റേന്ന് പ്രതിഭാഗം അഭിഭാഷകൻ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും ഇവർ ജില്ലാ ജഡ്ജിക്ക് നൽകിയ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |