കഴക്കൂട്ടം: കണിയാപുരത്ത് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കലിൽ താമസിക്കുന്ന പെരുമാതുറ സ്വദേശി അനസിന് ഗുരുതര പരിക്ക്. സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ച കണിയാപുരം സ്വദേശി ഫൈസലിനുനേരെയാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി പത്തോടെ കണിയാപുരം പടിഞ്ഞാറ്റുമുക്കിന് സമീപം തെക്കത് നടയിലാണ് അനസിന് നേരെ ആക്രമണമുണ്ടായത്.
സുഹൃത്തിനൊപ്പം ബൈക്കിൽ ഭക്ഷണം കഴിക്കാൻ കണിയാപുരത്തേക്ക് പോകുമ്പോഴാണ് മൂന്നംഗ സംഘം ബൈക്ക് തടഞ്ഞുനിറുത്തി അനസിനെ ആക്രമിച്ചത്. സി.സി ടിവി ദൃശ്യങ്ങളടക്കം തെളിവുണ്ടായിട്ടും ഫൈസലിനെതിരെ നിസാര വകുപ്പുകൾ ചുമത്തി മംഗലപുരം പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു. മർദ്ദനത്തിൽ അനസിന്റെ പല്ലു പോയതും ഗുരുതര പരിക്കും കണ്ടില്ലെന്ന് നടിച്ച പൊലീസ് ലഹരിസംഘത്തിലെ കണ്ണി കൂടിയായ ഫൈസലിനെ ജാമ്യത്തിൽ വിട്ടത് ആക്ഷേപത്തിനിടയാക്കിയിരുന്നു.
അക്രമി സംഘത്തിലെ രണ്ടുപേർ അനസിനെ ബലമായി പിടിച്ചുവയ്ക്കുകയും ഫൈസൽ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനം കണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. തലയിലും മുഖത്തും മുറിവും ചതവുമേറ്റ അനസ് ആശുപത്രിയിൽ ചികിത്സതേടി. അനസിന്റെ തലയിലും വായിലും തുന്നലുണ്ട്. ഭാഗ്യംകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് അനസ് പറഞ്ഞു.
മസ്താൻമുക്കിൽ വച്ചാണ് ഫൈസലിന് മർദ്ദനമേറ്റത്. സംഘടിച്ചെത്തിയ 40ഓളം പേർ അനസിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അനസിനെ കണിയാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അനസിനെതിരെ ആക്രമണമുണ്ടായ ശേഷം ഇന്നലെ രാവിലെ വരെയും പൊലീസ് മൊഴിയെടുക്കാനോ കേസെടുക്കാനോ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവം കഠിനംകുളം പൊലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ സ്ഥലപരിധിയിലല്ലെന്നും മംഗലപുരം സ്റ്റേഷനാണെന്നും പറഞ്ഞ് കൈയൊഴിഞ്ഞു. എന്നാൽ മംഗലപുരം പൊലീസ് കഠിനംകുളത്തേക്ക് തിരിച്ചയക്കുകയായിരുന്നു. ഒടുവിൽ മർദ്ദനത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മംഗലപുരം പൊലീസ് കേസെടുത്തതും ഫൈസലിനെ പിടികൂടിയതും. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |