SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.21 PM IST

വ്യാപാരിയെ ആക്രമിച്ച അഞ്ച് പേർ പിടിയിൽ

arrest

ഏറ്റുമാനൂർ: ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം വീഡിയോയിൽ പകർത്തിയ വ്യാപാരിയെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കാണക്കാരി ചാത്തമല മാങ്കുഴിക്കൽ രഞ്ജിത്ത് മോൻ (25), അതിരമ്പുഴ കോട്ടമുറി കൊച്ചു പുരയ്ക്കൽ ആൽബിൻ കെ ബോബൻ (22 ) , അതിരമ്പുഴ കോട്ടമുറി ചെറിയ പള്ളിക്കുന്നേൽ ബിബിൻ ബാബു (25), അതിരമ്പുഴ പടിഞ്ഞാറ്റ് മറ്റം നാൽപ്പാത്തിമല കരോട്ട് കാലാങ്കൽ വിഷ്ണു പ്രസാദ് (21), കാണക്കാരി തൂമ്പക്കര കണിയാംപറമ്പിൽ സുജേഷ് സുരേന്ദ്രൻ (24) എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കോതനല്ലൂർ ചാമക്കാലായിൽ കഞ്ചാവ് ലഹരിയിൽ അഞ്ചംഗ സംഘം ഏറ്റുമുട്ടുകയായിരുന്നു. ഈ ഏറ്റുമുട്ടൽ മൊബൈൽ ക്യാമറയിൽ പകർത്തിയ വ്യാപാരിയെ അക്രമി സംഘം കടന്നാക്രമിക്കുകയായിരുന്നു. ജംഗ്ഷനിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന പ്രതീഷ് അന്നാടിക്കലിനാണ് മർദ്ദനമേറ്റത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപെട്ട സംഘം കടയിൽ കയറി പ്രതീഷിനെ അക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പ്രതീഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തെപ്പറ്റി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കോട്ടയം ഡിവൈ എസ് പി ജെ സന്തോഷ് കുമാറിന്റെ നിർദേശാനുസരണം ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രാജേഷ് കുമാർ , എസ് എ ടി എസ് റെനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ പി ജെ സാബു, ഡെന്നി പി ജോയി, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എ കെ പ്രവീൺ കുമാർ, ജില്ലാ പൊലീസ് മേധാവിയുടെ ഡൻസാഫ് സംഘാംഗങ്ങളായ വി കെ അനീഷ്, അരുൺ കുമാർ അജയൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.