കോട്ടയം : പൂഞ്ഞാറിൽ കുടുംബകോടതി ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ പിതാവും മകനും അറസ്റ്റിൽ. പൂഞ്ഞാർ കിഴക്കേത്തോട്ടം വീട്ടിൽ ജയിംസ് ലൂക്കോസ് (60), മകൻ നിഹാൽ ജയിംസ് (24) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്. പാലാ കുടുംബ കോടതി ജീവനക്കാരി റിൻസിക്ക് നേരെയാണ് ആക്രമണം നടന്നത്. തലയോലപ്പറമ്പ് സ്വദേശിയായ യുവാവും പൂഞ്ഞാർ സ്വദേശിനിയും തമ്മിലുള്ള വിവാഹമോചന കേസ് പാലാ കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഇവരുടെ കുട്ടിയെ യുവാവിനെ കാണിക്കണമെന്ന കോടതി ഉത്തരവുമായി എത്തിയ റിൻസിയെ കല്ല് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ഇരുവർക്കുമെതിരെ ജാമ്യമില്ലാവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |