കൽപ്പറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ ആദിവാസി യുവാവ് കഴുത്തിനു വെടിയേറ്റു മരിച്ച സംഭവത്തിൽ നായാട്ടുകാരായ രണ്ടു ബന്ധുക്കൾ അറസ്റ്റിലായി. കുഴിച്ചിട്ട നാടൻ തോക്കും കണ്ടെടുത്തു.
തിങ്കളാഴ്ച രാത്രിയാണ് മെച്ചന ചുണ്ട്രങ്ങോട് കോളനിയിലെ കുറിച്യ സമുദായത്തിൽ പെട്ട ജയൻ (36) മരിച്ചത്. വെടിയേറ്റ് മുഖത്ത് പരിക്കു പറ്റിയ കൂട്ടുകാരൻ ഷരുൺ ചികിത്സയിലാണ്. പൂളക്കൊല്ലി കോളനിയിലെ ചന്ദ്രൻ (48), ലിനീഷ് (21) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. രാത്രി നായാട്ടിനിറങ്ങിയ ഇവർ പാടത്തെ അനക്കം കണ്ട് പന്നിയാണെന്ന് കരുതി വെടിയുതിർത്തത് ജയനും കൂട്ടുകാരനും നേരെയായിരുന്നുവെന്ന് ഡിവൈ.എസ്.പി എം.ഡി.സുനിൽ പറഞ്ഞു. വന്യമൃഗശല്യം തടയാൻ വയലിൽ കാവലിരുന്നതായിരുന്നു ഇരുവരും.
നാടൻ തോക്കും വെടിമരുന്നും പരിസരത്തെ പറമ്പിൽ ചാക്കിൽ കെട്ടി കുഴിച്ചിടുകയായിരുന്നു. പൊലീസ് ഇത് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |