താനൂർ: നഴ്സിംഗ് സീറ്റ് വാഗ്ദാനം നൽകി പണം തട്ടിയ പ്രതി പിടിയിൽ. ബംഗളൂരുവിലെ നഴ്സിംഗ് സ്ഥാപനത്തിൽ ബി.എസ്.സി നഴ്സിംഗിന് പഠിക്കുന്ന കൽപകഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിയിൽ നിന്നും മറ്റൊരു സ്ഥാപനത്തിൽ നഴ്സിംഗിന് സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് 50,000 രൂപ ഗൂഗിൾ പേ വഴി വാങ്ങിച്ച ശേഷം സീറ്റ് നൽകാതെ മുങ്ങി നടന്ന കോട്ടയം കുറുവിലങ്ങാട് സ്വദേശി തോമസ് ജോർജ്ജ്( 41 ) എന്നയാളെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ പി.കെ.ദാസ്, എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐ. രാജേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ആൽബിൻ, അഭിമന്യു, വിപിൻ എന്നിവർ ചേർന്ന് പ്രതി ഒളിവിൽ താമസിച്ചിരുന്ന ഏറ്റുമാനൂരിലെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |