പത്തനംതിട്ട: മാക്കാംകുന്ന് പള്ളിയങ്കണത്തിലെ വഞ്ചി കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചു. മോഷ്ടാവിന്റെ ചിത്രം പള്ളിയിലെ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാവിലെ പള്ളി വൃത്തിയാക്കാനെത്തിയ ആളാണ് വഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 1.45നാണ് സംഭവം. പ്രാർത്ഥിക്കാനെന്ന വ്യാജേന എത്തിയ ആളാണ് മോഷണം നടത്തിയത്. ഈ സമയം പള്ളിയിൽ ആളുകൾ കുറവായിരുന്നു. കുറേനേരം അകത്ത് കറങ്ങിയ ശേഷം സമീപത്തെ ബെഞ്ചിൽ മോഷ്ടാവ് ഇരിക്കുന്നതായി സിസി ടിവിയിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് ചിത്രത്തിന് സമീപത്തായി കസേരയിൽ വച്ചിരുന്ന നേർച്ച വഞ്ചിയുമായി മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുകയായിരുന്നു. ഇവിടെ വച്ച് വഞ്ചി കുത്തിപ്പൊളിച്ച് പണവുമായി ഇയാൾ പുറത്തേക്ക് പോകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |