അങ്കമാലി: ബൈക്കിൽ യാത്ര ചെയ്തിരുന്ന മൂന്നംഗ സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. എളവൂർ വട്ടത്തേരിയിൽ വീട്ടിൽ ശ്രീജിത്ത് (22), പീച്ചാനിക്കാട് മത്തലാംകോട് വടക്കൻ വീട്ടിൽ ആൻസൺ (23), പാറക്കടവ് കുന്നപ്പിള്ളിശ്ശേരി തറപ്പറമ്പിൽ വീട്ടിൽ അഭിജിത്ത് (26), കുരിശിങ്കൽ വീട്ടിൽ മാർട്ടിൻ (23), പൂവത്തുശ്ശേരി ഐനിക്കതാഴം വീട്ടിൽ അനന്തു (സോനു, 22) എന്നിവരെയാണ് പിടിയിലായത്. നായത്തോട് സ്വദേശി പോൾവിൻ ബേബി, വേങ്ങൂർ സ്വദേശി അമൽ അയ്യപ്പൻ, കവരപ്പറമ്പ് സ്വദേശി നിധീഷ് പോൾ എന്നിവർ വേങ്ങൂർ ഡബിൾ പാലത്തിനു സമീപം ബൈക്ക് നിർത്തി ഫോണിൽ സംസാരിക്കുന്നതിനിടെ പ്രതികൾ കത്തികൊണ്ട് കുത്തിയും കുപ്പികൊണ്ട് അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കുത്തേറ്റ മൂവരെയും അങ്കമാലിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ധ്യക്ക് ടൗണിലുണ്ടായ ഏറ്റുമുട്ടലിന്റെ തുടർച്ചയായിരുന്നു കൊലപാതകശ്രമം.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, മാർട്ടിൻ ജോൺ, റെജിമോൻ, ഷൈജു അഗസ്റ്റിൻ, പ്രസാദ് അഭിലാഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |