ആലപ്പുഴ: ടിക്കറ്റ് സംബന്ധിച്ച തർക്കത്തിൽ ട്രാൻസ്ജെൻഡറിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ചെന്ന പരാതിയിൽ കേസെടുത്തു. കൈനകരി ലക്ഷംവീട് കോളനിയിൽ അമ്പനാട് രമ്യ എന്ന രോഹിതാണ് (29) സൗത്ത് പൊലീസിൽ പരാതി നൽകിയത്. ചേർത്തലയിൽ നിന്ന് ആലപ്പുഴയ്ക്ക് ടിക്കറ്റെടുത്ത രമ്യ ആലപ്പുഴ ബസ് സ്റ്റാൻഡിൽ ഇറങ്ങാതെ ജനറൽ ആശുപത്രി ജംഗ്ഷനിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. നിരക്ക് വ്യത്യാസമുള്ളതിനാൽ ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് തർക്കമുണ്ടായതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. തർക്കത്തിനിടെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് തന്നെ മർദ്ദിച്ചെന്ന് പരാതിപ്പെട്ട രമ്യ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് താമരശേരി യൂണിറ്റിലെ ബസ് ജീവനക്കാരിൽ നിന്ന് ഇന്നലെ പൊലീസ് മൊഴിയെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |