എഴുകോൺ: ആൾ താമസമില്ലാത്ത മുൻ സൈനികന്റെ വീട് കുത്തിത്തുറന്ന് മോഷണം, പണവും സ്വർണവും നഷ്ടമായി. എഴുകോൺ ഇടയ്ക്കോട് ചാർത്തൂർ പ്രിൻസി ഭവനിൽ ഏബ്രഹാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. മൂന്ന് മാസമായി വീട് അടഞ്ഞ് കിടക്കുകയായിരുന്നു. ഏബ്രഹാമിന്റെ മരണ ശേഷം ഭാര്യ ലീലാമ്മ മക്കളുടെ വീടുകളിലാണ് താമസം. കഴിഞ്ഞ മൂന്ന് മാസമായി അവർ തേവലക്കരയില്ലുള്ള മകളുടെ വീട്ടിലായിരുന്നു. ഇന്നലെ മരുമകൻ ഷിജു വീട് വൃത്തിയാക്കാൻ വന്നപ്പോഴാണ് മുൻവശത്തെ വാതിലിന്റെ പൂട്ട് തകർന്ന് കിടക്കുന്നത് കണ്ടത്. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ പിൻവാതിൽ തുറന്ന് കിടക്കുന്നതായി കണ്ടെത്തി. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. പതിനയ്യായിരം രൂപയും ഒരു പവൻ സ്വർണവും നഷ്ടപ്പെട്ടതായി എഴുകോൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആറ് പവൻ സ്വർണ്ണം മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ നഷ്ടപ്പെട്ടില്ല. എഴുകോൺ പൊലീസ് മേൽനടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |