തിരുവല്ല: ഗൃഹനാഥനെ ആക്രമിക്കുകയും വീട് അടിച്ചുതകർക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന സഹോദരന്മാരായ പ്രതികൾ ഏഴുമാസത്തിനുശേഷം പൊലീസിന്റെ പിടിയിലായി. നിരണം കൊമ്പങ്കേരി ആശാൻകുടി പുതുവേൽ വീട്ടിൽ സജിത്ത് (26), സജൻ (28) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് വിൽക്കുന്ന വിവരം പറഞ്ഞുപരത്തിയെന്ന് ആരോപിച്ച് നിരണം കൊമ്പങ്കേരി മാനേച്ചിറ വീട്ടിൽ രഘു (45) വിനെയാണ് ഇവർ വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ മേയ് ഏഴിന് രാത്രി 9നായിരുന്നു സംഭവം. ഇതിനുശേഷം വിവിധ ജില്ലകളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പുളിക്കീഴ് സി.ഐ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ആർ.സുരേഷ് കുമാർ, എ.എസ്.ഐ അനിൽകുമാർ,സി.പി.ഒ അഖിലേഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഗുണ്ടകളെ അമർച്ചചെയ്യുന്നതിനായുള്ള ഓപ്പറേഷൻ ട്രോജന്റെ ഭാഗമായാണ് ഇവരെ കുടുക്കിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |