മൂന്ന് വീടുകൾ തകർത്തു
പോത്തൻകോട്: കണിയാപുരത്ത് വ്യാപക ആക്രമണം നടത്തിയ മദ്യപസംഘം മൂന്ന് വീടുകൾ അടിച്ചുതകർക്കുകയും ഒരാളുടെ തല അടിച്ചുപൊട്ടിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 11ഓടെ കണിയാപുരം പാച്ചിറയിലാണ് സംഭവം.
റോഡിൽ നിന്ന യുവാക്കളെയാണ് മദ്യപസംഘം ആദ്യം ആക്രമിച്ചത്.
പാച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്ക് മർദ്ദനമേറ്റു. കമ്പിവടി കൊണ്ടുള്ള അടിയിൽ തലയ്ക്ക് പരിക്കേറ്റ ജനി ആശുപത്രിയിൽ ചികിത്സതേടി. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയശേഷമാണ് അക്രമിസംഘം വീടുകളുടെ ജനൽച്ചില്ലുകൾ തകർത്തത്. അരുൺ, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചുതകർത്തത്. വാതിലുകൾ വെട്ടുകത്തികൊണ്ട് വെട്ടിപ്പൊളിക്കുകയും ചെയ്തിട്ടുണ്ട്.
പാച്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായിപ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |