കിളിമാനൂർ: സാമൂഹ്യമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയടക്കം രണ്ടുപേർ അറസ്റ്റിൽ. തിരുമല ആറാമട തൃക്കണ്ണാപുരം റെജി ഭാവനിൽ അനൂപ് ജയൻ (21), ഇയാളുടെ സുഹൃത്തായ പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ പഠനാവശ്യത്തിന് വീട്ടുകാർ ഫോൺ വാങ്ങി നൽകിയിരുന്നു. ഇതുവഴിയാണ് കേസിലെ പ്രതിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഈ സൗഹൃദം വളരുകയും ഇവർ പെൺകുട്ടിയുടെ ഫോൺ നമ്പരടക്കമുള്ള വിവരങ്ങൾ അനൂപിന് കൈമാറുകയുമായിരുന്നു. തുടർന്നാണ് അനൂപ് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ഫോണിലേക്ക് നിരന്തരം മെസേജുകളും ഫോൺകാളുകളും വരുന്നതുകണ്ട് സംശയം തോന്നിയ മാതാവ് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ എസ്.എച്ച്.ഒ എസ്.സനൂജ്, എസ്.ഐ വിജിത്ത് കെ. നായർ, രാജേന്ദ്രൻ, എ.എസ്.ഐ താഹിറുദീൻ, ഷജിം, എസ്.സി.പി.ഒമാരായ, പ്രിജിത്ത്, ഷാജി, ബിനു, സി.പി.ഒമാരായ സോജു കിരൺ, രേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |