തിരുവനന്തപുരം: കഞ്ചാവ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ജാമ്യം എടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ. കന്യാകുമാരി മാങ്കോട് സ്വദേശി അനുവിനെയാണ് (32) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി രജിസ്ട്രാറുടെ പേരിൽ ഡി.ഡിയെടുത്താണ് പ്രതിയുടെ അമ്മയുടെ കൈയിൽ നിന്ന് ഇയാൾ പണം തട്ടിയത്. ഡോക്ടർ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അനു ഇവരെ സമീപിച്ചത്. തുടർന്ന് പലതവണയായി പണം തട്ടുകയായിരുന്നു. തട്ടിപ്പു മനസിലാക്കിയതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ശംഖുംമുഖം എ.സി.പി ഡി.കെ. പൃഥ്വിരാജിന്റെ നിർദ്ദേശപ്രകാരം വഞ്ചിയൂർ എസ്.എച്ച്.ഒ ദിപിൻ, എസ്.ഐമാരായ അഭിലാഷ്, വിനീത, സി.പി.ഒമാരായ വിജിൻ ലാൽ, ശരത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വെള്ളറട കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |