തിരുവനന്തപുരം: പേട്ടയിൽ പത്തൊൻപതുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി സൈമൺ ലാലനെ ചായക്കുടി ലെയിനിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. ഇന്നലെ രാവിലെ 11.30ഓടെ ആരംഭിച്ച തെളിവെടുപ്പ് ഒരുമണിക്കൂറോളം നീണ്ടു. അനീഷ് ജോർജിനെ താൻ തടഞ്ഞുനിറുത്തി രണ്ടുതവണ കുത്തിയകാര്യം പ്രതി അന്വേഷണസംഘത്തോട് വിവരിച്ചു. മകളുടെ മുറിയിൽ എന്തോ വീണ് പൊട്ടുന്ന ശബ്ദം കേട്ടാണ് ഉണർന്നതെന്നും ബോധപൂർവമായിരുന്നു അക്രമണമെന്നും സൈമൺ കുറ്റസമ്മതം നടത്തി. സൈമണിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
29 പുലർച്ചെയാണ് മകളെ കാണാനെത്തിയ സുഹൃത്തിനെ സൈമൺലാലൻ കുത്തിക്കൊന്നത്. കള്ളനെന്ന് കരുതിയാണ് കൊല ചെയ്തതെന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞതെങ്കിലും ബോധപൂർവമാണ് കൃത്യം ചെയ്തതെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കുത്താൻ ഉപയോഗിച്ച കത്തി വാട്ടർ മീറ്റർ ബോക്സിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |