ആലങ്ങാട്: വെളിയത്തുനാട്ടിൽ 15 കാരിയുടെ മുങ്ങിമരണത്തിൽ ആലുവ നാർകോട്ടിക്സ് ഡിവൈ എസ്പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചുതുടങ്ങി. സംഭവത്തിനുമുമ്പ് പെൺകുട്ടി സഹപാഠിയോട് വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കും. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായാണ് സൂചന. ഇന്നലെ വനിതാസെൽ പെൺകുട്ടിയുടെ വീട്ടിലെത്തി മാതാവിന്റെ മൊഴിയെടുത്തിരുന്നു. ഇതുവരെ പീഡനം സംബന്ധിച്ച വിവരം അമ്മ അറിഞ്ഞിരുന്നില്ല. വനിതാസെൽ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകാതെ അമ്മ പൊട്ടിക്കരഞ്ഞു.
ഡിസംബർ 23 ന് നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ. കഴിഞ്ഞ ഡിസംബർ 23നാണ് വെളിടത്തുനാട് തടിക്കകടവ് പുഴയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ആത്മഹത്യചെയ്തതാണെന്ന് വ്യക്തമായെങ്കിലും മരിക്കാനുണ്ടായ സാഹചര്യം അവ്യക്തമായിരുന്നു. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വിവരം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നതോടെയാണ് പൊലീസും അന്വേഷണത്തിന് തുടക്കംകുറിച്ചത്. അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന സമീപനത്തിനെരെ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് എ.എം. അലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |