ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയ വയോധികയുടെ മാലകൾ കവർന്നു. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പുത്തൻവീട്ടിൽപ്പടി റോഡിലൂടെ വീട്ടിലേക്ക് മടങ്ങിയ മേലത്തേതിൽ ലളിതാഭായി (68) ന്റെ രണ്ട് മാലകളാണ് നഷ്ടപ്പെട്ടത്. ലളിതാഭായിയുടെ പിറകിലൂടെയെത്തിയ കള്ളൻ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
മോഷ്ടാവ് കടന്നതിനു പിറകേ ലളിതാഭായിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തി. പിന്നീട് നടത്തിയ തെരച്ചിലിൽ രുദ്രാക്ഷത്തിൽ സ്വർണം കെട്ടിയ മാല സമീപത്തുനിന്ന് കണ്ടെത്തി . ഓട്ടത്തിനിടെ മോഷ്ടാവിന്റെ കൈയിൽ നിന്ന് നഷ്ടപ്പെട്ടതാകാമെന്നു കരുതുന്നു.
മറ്റൊരു സ്വർണമാലയുമായി മോഷ്ടാവ് രക്ഷപ്പെട്ടതായാണ് സൂചന. പ്രതിയെന്നു സംശയിക്കുന്ന ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇയാളെ കൂടുതൽ ചോദ്യംചെയ്തുവരികയാണ് .
സംഭവത്തിൽ രണ്ട് പേർ ഉള്ളതായി സംശയിക്കുന്നതായി ലളിതാഭായി പറഞ്ഞു.
തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് സാമൂഹ വിരുദ്ധരുടെ ശല്യത്തിനു കാരണമാകുന്നതായി നാട്ടുകാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |