കൊച്ചി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്കൂൾ അദ്ധ്യാപികയടക്കം നാലു പ്രതികൾക്ക് കഠിനതടവും പിഴയും എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ വീട്ടിൽ അനീഷ (22) യ്ക്ക് 32 വർഷം കഠിന തടവും പിഴയും രണ്ടാം പ്രതി പട്ടിമറ്റം ചൂരക്കാട്ടുകര അയ്മനക്കുടി വീട്ടിൽ ബേസിൽ എന്നു വിളിക്കുന്ന ഹർഷാദിന് (24) 38 വർഷം കഠിന തടവും പിഴയും മൂന്നാം പ്രതി കിഴക്കമ്പലം ആലിൻചുവട് തടിയൻ വീട്ടിൽ ജിബിന് (24) 48 വർഷം കഠിന തടവും പിഴയും അഞ്ചാം പ്രതി തൃക്കാക്കര തേവയ്ക്കൽ മീൻകൊള്ളിയിൽ വീട്ടിൽ ജോൺസ് മാത്യുവിന് (24) വർഷം കഠിന തടവും പിഴയും എന്നിങ്ങനെയാണ് ശിക്ഷ. 2015 ലാണ് സംഭവം. പെൺകുട്ടിയുമായി പരിചയത്തിലായ അനീഷ മറ്റുള്ളവർക്ക് കുട്ടിയെ കാഴ്ച വയ്ക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും കുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയുടെ പരാതിയിൽ തടിയിട്ടപറമ്പ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |