കരിമണ്ണൂർ: തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ കബളിപ്പിച്ച് സ്വർണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവാവിനെ കരിമണ്ണൂർ പൊലീസ് അറസ്റ്റു ചെയ്തു. വൈക്കം കുലശേഖരമംഗലം കുറ്റിക്കാട്ടിൽ കെ.ആർ.അനൂപ് (32) ആണ് പിടിയിലായത്. ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ചെപ്പുകുളം സ്വദേശിയായ സ്ത്രീയുടെ പക്കൽ നിന്ന് നാലുപവൻ സ്വർണവും മൊബൈൽ ഫോണുമാണ് ഇയാൾ തട്ടിയെടുത്തത്. കോട്ടയം ഈസ്റ്റ്, വൈക്കം, കടുത്തുരുത്തി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന രീതിയിലുള്ള കേസുകളുണ്ട്. കരിമണ്ണൂർ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ എസ്.ഐ പി.എൻ.ദിനേശ്, എഎസ്ഐ മാരായ രാജേഷ്, സലീൽ, മുഹമ്മദ് അനസ് , സിപിഒമാരായ അയൂബ്, മനു ബേബി, അപർണ, ശശി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |