പത്തനംതിട്ട : പമ്പയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പിതാവിന് മദ്യം നൽകി ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് യുവാക്കൾ ഉൾപ്പെടെയാണ് പെൺകുട്ടിയെ നിരന്തരം പിഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നിലയ്ക്കൽ അട്ടത്തോട് നെടുങ്ങാലിൽ കണ്ണൻ (രഞ്ജിത്ത് -24), ഉതിമൂട്ടിൽ കണ്ണൻദാസ് (27) എന്നിവരെയാണ് ഇന്നലെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പത്തനംതിട്ട പോക്സോ കാേടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജയകൃഷ്ണനെ (22) നവംബറിൽ അറസ്റ്റുചെയ്തിരുന്നു. വയറുവേദനയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെയാണ് പെൺകുട്ടി എട്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. കൊവിഡ് കാലത്ത് സ്കൂളുകൾ പ്രവർത്തിക്കാതിരുന്ന കാലത്ത് പെൺകുട്ടി വീട്ടിലുണ്ടായിരുന്നപ്പോഴാണ് പീഡനം നടന്നത്. പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ പെൺകുട്ടി പീഡനത്തിനിരയായെന്നാണ് വിവരം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ ജയകൃഷ്ണൻ പെൺകുട്ടി താമസിക്കുന്ന കുടിലിൽ നിത്യസന്ദർശകനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |