പാലക്കാട്: വാളയാറിൽ നിന്ന് 3.5 കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കന്യാകുമാരി മേലെ കറ്റുവ സ്വദേശി പുത്തൻ വീട്ടിൽ പ്രമോദ് (35), ചാവക്കാട് മിഥുൻ ലാൽ (23) എന്നിവരാണ് പിടിയിലായത്. വാളയാർ ടോൾ പ്ലാസയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കോയമ്പത്തൂരിൽ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നും ഇരുവരെയും പിടികൂടിയത്. പ്രമോദിന്റെ പക്കൽ നിന്നും 11.3 കിലോ ഹാഷിഷ് ഓയിലും മിഥുൻലാലിൽ നിന്നും രണ്ടുകിലോ കഞ്ചാവും കണ്ടെടുത്തു. ആന്ധ്രയിലെ വിജയവാടയിൽ നിന്നും ശേഖരിച്ച ഹാഷിഷ് ഓയിൽ ശേഖരിച്ച് എറണാകുളത്തേക്കാണ് കടത്താൻ ശ്രമിച്ചതെന്ന് പ്രമോദ് എക്സൈസിന് മൊഴി നൽകി. കോയമ്പത്തൂരിൽ നിന്നും ചാവക്കാട് ഭാഗത്തേക്ക് ചില്ലറ വില്പനക്കായി കഞ്ചാവ് കടത്തിയതെന്നാണ് മിഥുൻ ലാലിന്റെ മൊഴി. പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.സജീവിന്റെ നേതൃത്വത്തിൽ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |