കൊല്ലം: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്ക് സൗജന്യമായി നൽകേണ്ടാത്ത രേഖകളുടെ പട്ടിക സമർപ്പിക്കാൻ പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്പെഷ്യൽ പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രന് നിർദ്ദേശം നൽകി.
പതിനായിരം പേജുള്ളതാണ് കേസിന്റെ കുറ്റപത്രം. ഇത്രയും വലിയ കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്ക് നൽകുന്നത് പ്രായോഗികമല്ലാത്തതിനാൽ പെൻഡ്രൈവിലാക്കി നൽകാനായിരുന്നു പ്രോസിക്യൂഷന്റെ തീരുമാനം. എന്നാൽ പകർപ്പ് പേപ്പറിൽ തന്നെ നൽകണമെന്ന് ചില പ്രതികളുടെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. നിമയപ്രകാരം അഞ്ച് കാര്യങ്ങൾ മാത്രം സൗജന്യമായി നൽകിയാൽ മതിയെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പാരിപ്പള്ളി രവീന്ദ്രൻ കോടതിയെ ബോധിപ്പിച്ചു. ശേഷിക്കുന്നവയുടെ പകർപ്പ് പ്രതികൾ സ്വന്തം ചെലവിൽ എടുക്കണമെന്നും അദ്ദേഹം വാദിച്ചു. കേസിലെ പ്രതികളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന 51 പേരിൽ മൂന്ന് പേരൊഴികെ ശേഷിക്കുന്നവരുടെ അഭിഭാഷകർ ഇന്നലെ കോടതിയിൽ ഹാജരായി. കേസ് 18ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |