കായംകുളം : വാഹനം തടഞ്ഞു നിറുത്തി 9.85 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ തെക്ക്ശ്യാംലാൽ നിവാസിൽ താറാവ് ശ്യാം എന്ന് വിളിക്കുന്ന ശ്യാംലാൽ (24) ആണ് പിടിയിലായത്.
2021 ഏ്രിൽ 27നാണ് അഹമ്മദ് ഖാൻ, മൈമൂനത്ത്, ഷാജഹാൻ എന്നിവർ സഞ്ചരിച്ച കാർ തടഞ്ഞു നിറുത്തി പത്തോളം വരുന്ന സംഘം ബാഗ് തട്ടിയെടുത്തത്. അഖിൽ കൃഷ്ണ, ശ്യാം, മിഥുൻ, അശ്വിൻ, റിജുഷ്, വിജേഷ്. പ്രവീൺ, അഖിൽ എന്നിവരെ സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ശ്യാംലാൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യം അനുവദിച്ചില്ല. തുടർന്ന് ഒളിവിലായിരുന്ന ശ്യാംലാൽ കണ്ടല്ലൂരിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽഅറസ്റ്റ് ചെയ്യുകയായിരുന്നു. കായംകുളം,കനകക്കുന്ന് പൊലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, അടിപിടി, പോക്സോ ഉൾപ്പെടെ ആറ് കേസുകളിൽ പ്രതിയാണിയാൾ. ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ. ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശ്യാംലാലിനെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |