ഇടുക്കി: എസ്.എഫ്.ഐ പ്രവർത്തകനും ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുക്കാൻ ഇതുവരെ അന്വേഷണ സംഘത്തിനായില്ല. കേസിലെ മുഖ്യ തെളിവായ കത്തി കണ്ടെത്താനായി പൊലീസ് ഒന്നാം പ്രതിയായ നിഖിൽ പെലിയെ സംഭവസ്ഥലത്തെത്തിച്ച് ഇന്നലെ രാവിലെയും വൈകിട്ടും പൊലീസെത്തിച്ച് പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഡോഗ് സ്ക്വാഡിന്റെയും മെറ്റൽ ഡിറ്റക്ടറിന്റെയും സഹായത്തോടെയായിരുന്നു ഇന്നലത്തെ തെരച്ചിൽ. ധീരജിനെ കുത്തിയ ശേഷം രക്ഷപ്പെടുമ്പോൾ റോഡിൽ നിന്ന് വനത്തിലേയ്ക്ക് കത്തി വലിച്ചെറിഞ്ഞതായാണ് നിഖിൽ പൈലിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ വനത്തിനുള്ളിൽ ദിവസങ്ങളായി പൊലീസ് അരിച്ചുപെറുക്കുന്നു. ഇന്നും തിരച്ചിൽ തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പ്രതികളായ നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |