പാലാ: പൊലീസിന്റെ പിടിയിലാകുന്ന ദിവസം പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ താൻ അടിച്ചിട്ട ബസിനുള്ളിൽ രണ്ടു തവണ പീഡിപ്പിച്ചെന്ന് പ്രതിയും ബസ് കണ്ടക്ടറുമായ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ (32) പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനായി പെൺകുട്ടിയെ നിർബന്ധിച്ചുകൊണ്ടിരിക്കെയാണ് പൊടുന്നനെ പൊലീസ് കയറിവന്നതെന്നും അഫ്സൽ പറഞ്ഞു. സംഭവം നടന്ന പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ പീഡനം നടന്ന പുല്ലത്തിൽ ബസിൽ തെളിവെടുപ്പിനിടെയാണ് പ്രതി അഫ്സൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രണയം നടിച്ച് പെൺകുട്ടിയെ ബസ് കണ്ടക്ടർ ബസിനുള്ളിൽ പീഡിപ്പിച്ച കേസിലെ തൊണ്ടിയായ പുല്ലത്തിൽ ബസ് സംഭവദിവസം തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിറകുവശത്തെ വാതിലിന്റെ തൊട്ടുമുന്നിലെ സീറ്റിൽ പെൺകുട്ടിയെ ഇരുത്തിയശേഷമാണ് പീഡനം നടത്തിയതെന്ന് അഫ്സൽ പറഞ്ഞു. ഇതിനുമുമ്പ് ഡ്രൈവർ എബിനും ഓടിരക്ഷപെട്ട മറ്റൊരു കണ്ടക്ടറും ചേർന്ന് ബസിന്റെ ഷട്ടറുകളെല്ലാം അടച്ചിരുന്നു.
ഡിസംബർ 17 നും 18 നും കോട്ടയം മെഡിക്കൽ കേളേജ് ബസ് സ്റ്റാൻഡിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായും അഫ്സൽ തെളിവെടുപ്പിന്റെ ആദ്യദിവസം തന്നെ സമ്മതിച്ചിരുന്നു. 8 വർഷം മുമ്പ് ഏറ്റുമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |