മാന്നാർ: വാറ്റ് ചാരായവില്പന നടത്തിയതിന് മാന്നാർ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ബുധനൂർ പെരിങ്ങാട് രാമ മന്ദിരത്തിൽ രാജൻ നായർ (60) ഏഴു മാസത്തിനു ശേഷം പൊലീസ് പിടിയിലായി. 2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാൾ ഇന്നലെ വീട്ടിൽ എത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് എത്തുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. 2013ൽ മാന്നാർ എസ്.ഐ ആയിരുന്ന ശ്രീകുമാർ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ അക്രമിച്ചതുൾപ്പെടെ നിരവധി അബ്കാരി, ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജൻ നായർ. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഹരോൾഡ് ജോർജ്, എസ്.ഐ അനിൽ കുമാർ, എസ്.ഐ, ബഷിറുദീൻ, ഗ്രേഡ് എസ്.ഐ ജയചന്ദ്രൻ, അഡിഷണൽ എസ്.ഐമാരായ മധുസൂദനൻ, ബിന്ദു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീവ്, പ്രമോദ്, സിവിൽ പൊലീസ് ഓഫീസർമാരായ ഹാഷിം, അനീഷ്, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |