മൂവാറ്റുപുഴ: പെരുമ്പല്ലൂരിൽ വീട് കയറി ആക്രമണം നടത്തിയ കേസിൽ ഏഴു പേരെ പൊലീസ് പിടികൂടി. പുത്തൻപുരയ്ക്കൽ വിഷ്ണു സുകുമാരനാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. തങ്ങളുടെ കഞ്ചാവ് വില്പനയെ കുറിച്ച് പൊലീസിന് സൂചന നൽകിയതിന്റെ പ്രതികാരമായാണ് 9 അംഗ സംഘം വീടുകയറി ആക്രമണം നടത്തിയത്. രണ്ട് പ്രതികൾ ഒളിവിലാണ് . ആരക്കുഴ പെരുമ്പല്ലൂർ ചർച്ചിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെറുവള്ളിയിൽ വീട്ടിൽ ഭീഷ്മ നാരായണൻ (25), കടാതി കുര്യൻമല ഭാഗത്ത് ചാലിൽപുത്തൻപുരയിൽ വീട്ടിൽ അരുൺ ബാബു (27). വാഴപ്പിള്ളി എം.വി.ഐ.പി ക്വാർട്ടേഴ്സിന് സമീപം കുന്നുമ്മൽ വീട്ടിൽ രാജേഷ് രമേശ്കുമാർ (25), കടാതി മുറിയ്ക്കൽ പാലത്തിന് സമീപം പുത്തൻപറമ്പിൽ വീട്ടിൽ ജോബിൻ (23), വടക്കൻ മാറാടി കോളനിപ്പടി ഭാഗത്ത് കല്ലിശ്ശേരിൽ വീട്ടിൽ സിബി (32), ഈസ്റ്റ് കടാതി അരുവാടിയിൽ വീട്ടിൽ അർജുൻസാജു (20), തൃക്ക ചെട്ടിയാർതോട്ടം വീട്ടിൽ ആദിത്യൻ ബിജുകുമാർ (21) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.ഒളിവിലുള്ള പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |