കോന്നി: വർഷങ്ങൾക്കു മുമ്പുനടന്ന കൊലപാതക കേസിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. 2011 മേയ് 7 ന് വി കോട്ടയം, ആഴക്കൂട്ടത്തിൽ സന്തോഷിന്റെ വീടിന്റെ സിറ്റൗട്ടിൽ വച്ച് ക്ലമെന്റ് (30) എന്നയാളെ പട്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം വട്ടപ്പാറ മുക്കോലകുഴുനോട്, മഞ്ഞൻകോട് കോളനിയിൽ പ്രകാശി(41) നെയാണ് അറസ്റ്റുചെയ്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി വിചാരണാവേളയിൽ കോടതിയിൽ ഹാജരായിരുന്നില്ല. കോന്നി ഡിവൈ. എസ് .പി ആർ .ബൈജുകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചുവരികയായിരുന്നു. കോന്നി എസ്. എച്ച്. ഒ. അരുൺ ജി, എസ്. ഐ .സജു എബ്രഹാം, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |