കൊല്ലം: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട ഹോട്ടലുടമയെ ആക്രമിച്ച യുവാക്കളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. തഴുത്തല വിളയിൽ പുത്തൻവീട്ടിൽ ഇൻഷാദ് (27), കൊട്ടിയം അഖിൽ നിവാസിൽ അഖിൽ (31) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 28ന് രാത്രി കണ്ണനല്ലൂരിലെ ബിസ്മി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം പുറത്തേക്ക് പോയ ഇവരോട് കൗണ്ടറിലിരുന്ന ഹോട്ടലുടമ നുജും പണം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം. ഹോട്ടലിരുന്ന കണ്ണാടിപ്പെട്ടി അടിച്ചുടച്ച് ചില്ല് കഷണം എടുത്ത് ഹോട്ടലുടമയെ ആക്രമിക്കുകയും ഭീഷണപ്പെടുത്തി കൗണ്ടറിലെ പണം എടുക്കാൻ ശ്രമിക്കുകയും ചെയ്തു. തടസം പിടിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരനായ ഷറഫിനും പരിക്കേറ്റു.10,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തഴുത്തലയിൽ നിന്നാണ് പ്രതികളെ
പിടികൂടുകയായിരുന്നു. കൊട്ടിയം ഇൻസ്‌പെക്ടർ എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുജിത് ജി. നായർ, ഷിഹാസ്, ജയകുമാർ, എസ്.സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |